Sunday, March 20, 2011

വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)

വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)

-----------------------------------------------------------


കേളികൊട്ട്:



അങ്ങനെ വ്യാഴവട്ടത്തിനു ശേഷം കോട്ടേത്ത് വന്നിറങ്ങി.



ആകെ സ്ഥല ജല വിഭ്രാന്തി. ച്ചാല്‍ പണ്ട് വെള്ളം ആയിരുന്നിടത്ത് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്. പോരാത്തതിനു കുടിവെള്ളമോ കുഴിച്ചാല്‍ വെള്ളമോ കിട്ടാനില്ല. കവിയും ബ്ലോഗനുമായ മനോജ് കുറൂരോ മറ്റോ ചെണ്ട വായിച്ചിരുന്നെങ്കില്‍ കേളി കേമായേനെ. കുറൂനെ എങ്ങനെ അറിയുംന്നല്ലെ. ഒക്കേണ്ട്. പണ്ട് രണ്ടു പിള്ളേരു തമ്മില്‍ പറഞ്ഞതു പോലെ. ഒന്നാമന്‍ : ന്റെ ഡാഡിനു മമ്മൂട്ട്യേം മോഹന്‍ലാലിനേം അറിയാമല്ലോ. രണ്ടാമന്‍ : ന്റെ ഡാഡിനും അവരെ അറിയാം, പക്ഷെ അവര്‍ക്ക് പുള്ള്യേ അറീയില്ലല്ലോ (കടപ്പാട്)..



തിര നോട്ടം :



കുടചൂടി വായില്‍ നോക്കി നടന്നിട്ട് ഏല്‍ക്കുന്നില്ലാ.



ബെര്‍ളീ പരിണയം :



ശ്ശേ...അങ്ങനെയൊന്നൂല്ല..



ന്നാലും നുമ്മട ബ്ലോഹ് കുടുമ്മത്തിലെ ഒരാളല്ലേന്ന് ബിചാരിച്ച് ഓന്റെ ആസ്ഥാനത്ത് ചെന്ന് കേറി. കുട, വടി, കുട വയര്‍, മുണ്ട്, വരിക്കാട്ട് ബ്രദേഴ്സിന്റെ പച്ച പ്രിന്റുള്ള പ്ലാസ്റ്റിക്ക് കൂട് എന്നിത്യാദി ആടയാഭരണങ്ങളും സ്ഥാന ചിഹ്നങ്ങളും കണ്ടാവാം ഒരുവന്‍ കിടന്നു കൊണ്ട് പ്രവേശിച്ച് :

ആര്‍, കോന്‍?



നുമ്മന്‍ : അനോണിയാണേ...



അതു കേട്ടയുടന്‍ ഉച്ചക്ക് രണ്ട് മണിക്ക് എണീറ്റിരുന്ന് കാലത്തെ പത്രം വായിച്ച് തീര്‍ക്കുന്ന സെക്യൂരിച്ചന്‍ ഉവാച : സാധ്യമല്ല



നുമ്മന്‍ : എന്ത്



സെ: പോയിറ്റ് വാടൊ



നുമ്മന്‍ : ഓനെവിടെ ?



(സെ.യുടെ നെയിം പ്ലേറ്റില്‍...)



"ചെന്നായോ വിപിനേ ചെന്നായോ... "



സെ : ചെന്നായും കുഞ്ഞാടും ഒരുമിച്ചാടോ, പൊക്കോ വേഗം



നുമ്മന്‍ : അടിയന്‍ കല്പിച്ച് വിട



നഗര മധ്യത്തില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുമ്പോള്‍ ഏ സിയില്‍ ഇരുന്ന് ജലദോഷം പിടിച്ചുവെന്ന് അവകാശപ്പെടുന്ന ഒരുവനുമായി അഭിമുഖം തരായി. അവന്‍ എന്താടാ എന്ന് ആഗ്യം വാചികം. അപ്പഴാ ഓര്‍ത്തത്, അടുത്ത് ബുക്സില്‍ നുമ്മനും കവിയായ സാധനം കിടപ്പുണ്ടാകുമല്ലോ. ഒന്ന് നേദിക്കാം. ആളും പണ്ട് സാഹിത്യത്തിന്റെ അസുഖം പിടിപ്പെട്ട് മൂന്നാലു ലൈബ്രറി തിന്നിട്ടുണ്ട്.



നാലാമിടം :



സ്വപുത്രനെ ആദ്യമായി കാണുന്ന രോമാഞ്ചത്തോടെ ബുക്ക് ഷെല്‍ഫില്‍ നെടുപടാരം വീണു (കടപ്പാട്) പുസ്തകം പുല്‍കി.



വില്‍ക്കുന്ന ഗഡിയെ ലക്ഷ്യമാക്കി : " പാരം ദണ്ണം...എങ്ങനേണ്ട് സംബവം, പോക്കുണ്ടോ ?"



ഗഡി : സച്ചീടെയല്ലെ, പൊവാണ്ടെ പറ്റൂലല്ലോ



നുമ്മന്‍ : ബായിച്ചിട്ട് എങ്ങനെ, നുമ്മന്റെ ഒരു ഫ്രന്റും ഇതില്‍ താങ്ങീട്ട്ണ്ട്. (അതു നുമ്മന്‍ തന്നെയെന്ന് പറഞ്ഞാല്‍ ഗഡിയെങ്ങെനെ പ്രതികരിക്കുമെന്ന മൂത്രശങ്കയാല്‍)



ഗഡി : സത്യം പറയാലൊ, അവതാരിക ഒന്ന് മറിച്ച് നോക്കിര്‍ന്ന്, നേരല്യാന്നെ.



നേരം കളയാതെ പ്രതി ഒന്ന് വാങ്ങി മറ്റേ പ്രതിക്ക് എത്തിച്ച് കൊടുത്തു.



പുള്ളി : എന്താടാ ദ്?



നുമ്മന്‍ : അത് ഈ ബ്ലോഗ്, ബ്ലോഗെന്നൊക്കെ ഒരു സംബവം ഉണ്ടല്ലോ, അതിലു കെടന്നെഴുതുന്ന കൊറെ ആള്‍ക്കാരൊണ്ട്. അവരുടെയൊക്കെ കളക്റ്റ് ചെയ്തേക്കുവാ..തുറന്ന് വായിച്ചേ...



പുള്ളി : അതായത് നീയും എന്തൊക്കെയോ വേണ്ടാദീനം ഇതിലാക്കീട്ട്ണ്ട്, അതാ ഇതു ചുമന്നോടി വന്നതല്യോ



നുമ്മന്‍ : ആത്മസാക്ഷാത്കാരം



പുള്ളി : മുഴ്വോന്‍ നോക്കാന്‍ നേരമില്ല, ഏതാ കൃതി



നുമ്മന്‍ : (അങ്ങനെ പെട്ടെന്ന് സനോണിയാകാന്‍ പ്ലാനില്ല) നുമ്മള്‍ കൊറെക്കാലം സാഹിത്യം മൂത്ത് നടന്നതല്യോ, തന്നെത്താന്‍ കണ്ട് പിടീ, കൊല്ലാതെ കൊല്ലിക്കയല്ലീ രസമെടോ...



ചായക്കടകളോടുള്ള ഉദാര നയം :



പലതും കാണാതായിട്ടുണ്ട്. ബാക്കിയിലൊക്കെ വില വിവരം കണ്ടാല്‍ ഐ ട്ടീക്ക് അഡ്മിഷന്‍ തരാക്കി നാട് വിട്ട് കളയും.



തലമുറകളുടെ നൊസ്റ്റാള്‍ജിയ ആയ കോഫീ ഹവുസില്‍ ചേക്കേറിയപ്പോള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വിവരം. വിവേകം. കാപ്പി കുടിച്ചാല്‍ ചൂടേറും. ഇക്കോണമിക്ക് ചായ കുടിയില്‍ ചായ ഒഴിവാക്കി വട രണ്ടാക്ക്യാല്‍ പതിനഞ്ച് റുപ്യ പഥ്യം.



തുണി, കമ്പ്യൂട്ടറ് ഒക്കെ നല്ല വില. ചൂടുകാലമായതിനാല്‍ രാപ്പാടികളോടൊത്ത് പാടാന്‍ തുണി വേണ്ടെന്നാശ്വാസം.



മരച്ചീനി കിലോ ഇരുപത് ഇരുപത്തി രണ്ട് പോവും. ചെറിയ ഉള്ളി മുപ്പത്തി രണ്ടേയ്. വെള്ളുള്ളി, ചെറിയ ഉള്ളി എന്നിവ നാട്ടുംപുറത്തെ കടകളില്‍ വിരമിച്ചു. ചമ്മന്തിയിലും സവോള എന്ന ശാവാള അരയാതെ കിടന്നാല്‍ കടിക്കണം.



കാലാവസ്ഥ :



നല്ല ചൂട്, വിയര്‍ത്ത് ഒട്ടാം. കൊതുക് ആവശ്യത്തിന്. ഇന്നലെ രാത്രി സൂപ്പര്‍ മൂണിനു ഭൂമി കുലുങ്ങുമെന്ന് പേടിച്ച് പാലാക്കാരെ എല്ലാം അലെര്‍ട്ട് ചെയ്ത് കിടന്നുറങ്ങിയെങ്കിലും രാവിലെ ഒന്നും നടന്നിട്ടില്ലാന്ന് പുടികിട്ടി നേരെ ഇന്റേര്‍ നെറ്റിലേക്ക്.



ലോകകപ്പ് :



പഴയ് മൂപ്പൊന്നും പിള്ളേര്‍ക്കില്ല. ക്രിക്കറ്റ് നമ്മളെ പറ്റിച്ചാല്‍ എത്ര മുന്‍പേ നമ്മള്‍ പണി കൊടുത്തു കഴിഞ്ഞൂ എന്ന മട്ട്. ചര്‍ച്ചിക്കാനൊന്നും ആരുമില്ല. കണ്ട് മുട്ടിയ ഒന്നു രണ്ട് യുവതുര്‍ക്കികളോട് അയര്‍ ലന്‍ഡ്, സേവാഗ് എന്നൊക്കെ പറഞ്ഞ് ഗ്രൗണ്ടൊരുക്കാന്‍ നോക്കിയപ്പോള്‍ ജുറാസിക്ക് പാര്‍ക്ക് വീണ്ടും കണ്ട പോലെ കടുപ്പിച്ചൊരു നോട്ടം. മൊബൈലിലെ കൊഞ്ചലുകള്‍ക്കാണ് മാര്‍ക്കറ്റ്.



ബസില്‍ കിടന്ന് ക്രിക്കറ്റ് കളിക്കുന്ന ബ്ലോഗര്‍മ്മാരെ, നമ്മളൊക്കെ എക്സ്പീറിയായതറിയുക നിങ്ങള്‍.



(ബോട്ടം അപ്ലോഡ് ചെയ്യാന്‍ ഡിവൈസില്ല, വായനക്കാരേ (അതാര്‍?) മ്യാപ്പ്.



കലാശം, പത്തു മണിപ്പദം എന്നിവ തുടരും

1 comment:

പ്രയാണ്‍ said...

പഴയ ഫോമിലേക്കെത്തിയ ലക്ഷണമുണ്ടല്ലോ...:)