Sunday, May 26, 2013

കാണി


.അവളുടെയും അവന്‍റെയും തിരനോട്ടത്തിന്‍റെ
കാണികളാണ്‍ ഇഷ്ടത്തിന്‍റെ ആ ശബ്ദമുണ്ടാക്കുന്നത്;
അവരുടെ പന്തടക്കത്തിന്‍റെ കാണികളാണ്‍
ആര്‍ത്തു വിളിച്ച് തമ്മില്‍ത്തല്ലുന്നത്;
നേതാവിന്‍റെ കാണികളാണ്‍
ആ പിന്‍ ചെല്ലുന്നത്;
മിക്കപേര്‍ക്കും അങ്ങനെ കാണികളുണ്ട്

എന്നാല്‍ പിന്‍ നിരയില്‍,
സ്വന്തമായി ഒരു കാണി പോലുമില്ലാത്ത,
വെറും കാണികള്‍
മാത്രമായ എത്രയോ പേരാണ്.
ആ പാവം കാണികളുടെ ദൈന്യം
കണ്ണീരു പുരട്ടിയ ഒരു പിടി ചോറായി
തൊണ്ടയില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്‍.

അനാഥശാലയില്‍ എല്ലാ സന്ദര്‍ശകര്‍ക്ക്
നേരെയും എടുക്കണേയെന്ന്
കൈകള്‍ നീട്ടുന്ന കുഞ്ഞുങ്ങളെപ്പോലെ
ആരോരുമില്ലാത്ത അവരുടെ
നിഴലുകള്‍ക്കിയില്‍ നിന്ന്
ഒന്ന് തേങ്ങിപ്പോകുന്നു

Saturday, May 25, 2013

മണ്ണില്

ബിയറിന്‍റെ മണമുള്ള നിന്നെ
ചുംബിക്കണമെന്നുണ്ടായിരുന്നു,
പക്ഷെ ഞാനവിടെ വിളമ്പുകാരന്‍
മാത്രമായിരുന്നല്ലോ
കാറിലിരുന്ന് തട്ടുദോശ തിന്നുന്ന
നിന്നെ പിന്തുടരണമെന്നുണ്ടായിരുന്നു,
പക്ഷെ ലാസ്റ്റ് ബസ്
ഓടിപ്പിടിക്കേണ്ടതുണ്ടായിരുന്നു
ഏ സി കോച്ചില്‍ നീ കയറുന്നതു കണ്ട്
തിക്കിത്തിരക്കി വന്നപ്പോള്‍
അങ്ങോട്ടേക്ക് നടപ്പാലമുണ്ടായില്ല
ഇനിയൊരിക്കല്‍ നീ വെയിലില്‍
വരുമ്പോള്‍, ഹാ തണലെന്ന്
നിന്നെ ആശ്വസിപ്പിക്കാനായി
പടര്ന്നു പന്തലിച്ചുയരാന്‍
ഞാനിന്നു മണ്ണിലേക്കെന്നെ
വലിച്ചെറിഞ്ഞു

Sunday, May 19, 2013

നവനവ പ്രതിജ്ഞാഭാരം

കാത്തിരിക്കുന്നൂ വേഴാംബല്‍
ചംബല്‍ കാട്ടിലെന്ന പോല്‍
ചിതലു തിന്ന ചിതയില്‍
എന്നാല്‍മാവ് കുത്തിയീരിപ്പൂ
വരുവാനില്ലാരുമീ വിജനമാം വഴിയില്‍
എന്ന പാട്ട് ഒര് വാല്വു റേഡിയോ വഴി
കേള്‍ക്കണെമെന്ന അന്ത്യാബിലാഷം
കാതോര്‍ത്തു കിടന്നുറങ്ങിപ്പോയ്യ്
പിറ്റേന്നെഴുന്നേറ്റു പല്ലുതേച്ചു
കുളീച്ചീറനുടുത്തു
വരും വഴി നീര്‍ക്കോലികള്‍
അത്താഴപ്പട്ടീണിക്കിട്ടു കളഞ്ഞു,
കളഞ്ഞൂ ഞാനെന്‍ മാദകഭാവങ്ങളെയും
തൊഴുത്തു ചാണകമേശാതെ വൃത്തിയാക്കുവാന്‍
പാരം ദെണ്ണം തന്നെയെടോ
ഓര്‍മകളുടെ കല്യാണത്തിനു
വന്നേക്കാം
അതുവരേക്കും അനന്തമാം വിഹായസില്‍
നൂലു പൊട്ടിയ പട്ടമായ് പറ്ന്നു
നിന്‍ ശിരസില്‍ തന്നേ പതിപ്പാന്‍
യത്നിച്ചീടും ഞാനെന്നിവ്വണ്ണം
പ്രതിജ്ഞ